Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Nadu Assembly Election

അഭിപ്രായസര്‍വേ: സ്റ്റാലിൻ മുന്നിൽ

ചെന്നൈ: തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയിലേക്കെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. 234 അംഗസഭയില്‍ 40.1 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കി ഡിഎംകെ സഖ്യം 181 മുതല്‍ 189 വരെ സീറ്റുകള്‍ നേടുമെന്നാണ് ലോക്പാല്‍ നടത്തിയ സര്‍വേയിലെ നിഗമനം.

29 ശതമാനം വോട്ട് വിഹിതത്തോടെ എഐഎഡിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ 38 മുതല്‍ 42 വരെ സീറ്റുകള് നേടും-മാര്‍ച്ച് ഒന്നിനും ഏപ്രില്‍ ഒന്നിനും ഇടയില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സര്‍വേയില്‍ പറയുന്നു.

നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) 23.9 ശതമാനം വോട്ട് വിഹിതം നേടും. പത്ത് സീറ്റുകള്‍ വരെ ടിവികെ സ്വന്തമാക്കിയേക്കാം. മുഖ്യമന്ത്രിയാകന്‍ ഏറ്റവും യോഗ്യന്‍ സ്റ്റാലിന്‍ ആണെന്നും സര്‍വേ കണ്ടെത്തുന്നു.

വിജയ്, ഇടപ്പാടി കെ.പളനിസ്വാമി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. സൗജന്യ ബസ് യാത്ര, പ്രഭാതഭക്ഷണം ഉള്‍പ്പെടെ ക്ഷേമപദ്ധതികളാണ് സ്റ്റാലിനെ തുണച്ചത്. ടിവികെയുടെ വരവോട് പ്രതിപക്ഷവോട്ടുകള്‍ ഭിന്നിക്കുന്നതും ഭരണകക്ഷിക്കു നേട്ടമായെന്നു സർവേ അഭിപ്രായപ്പെടുന്നു.പോള്‍ ട്രാക്കര്‍ നടത്തിയ സര്‍വേയില്‍ ഡിഎംകെയ്ക്ക് 172 മുതല്‍ 178 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 46 മുതല്‍ 52 വരെ സീറ്റുകള്‍ ലഭിക്കും. ടിവികെയ്ക്ക് ആറ് മുതല്‍ 12 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്.

National

അണ്ണാ ഡിഎംകെ സീറ്റ് വിഭജനചർച്ചകൾ ഡൽഹിയിൽ; പരിഹാസവുമായി ഡിഎംകെ നേതാവ്

ചെന്നൈ: തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷമായ അണ്ണാ ഡിഎംകെയുടെ സീറ്റുചർച്ചകൾ ഡൽഹിയിൽ നടത്തിയതിനെ പരിഹസിച്ച് ഭരണകക്ഷിയായ ഡിഎംകെ രംഗത്ത്.

അണ്ണാ ഡിഎംകെയുടെ ചെന്നൈയിലെ ആസ്ഥാനം ഉൾപ്പെടെ പൂട്ടിയിടാൻ ഡിഎംകെ നേതാവും മന്ത്രിയുമായ കെ.എൻ. നെഹ്‌റു പരിഹാസരൂപേണ ആവശ്യപ്പെട്ടു.

സഖ്യത്തിന് നേതൃത്വം നൽകുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള പാർട്ടിക്ക് എങ്ങനെ ഡൽഹിയിൽ സീറ്റുവിഭജന ചർച്ചകൾ നടത്താൻ കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു.

അന്വേഷണ ഏജൻസികൾ സമൻസ് അയ്ക്കുന്നപോലെ ആഭ്യന്തരമന്ത്രി അമിത്ഷാ അണ്ണാഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ ഡൽഹിക്ക് വിളിപ്പിച്ചതാണെന്നും കെ.എൻ.നെഹ്‌റു പറഞ്ഞു.

തമിഴ്‌നാട്ടിൽ മുഖ്യപ്രതിപക്ഷമായ അണ്ണാ എഡിഎംകെയും ബിജെപിയും സംയുക്തമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

National

സിപിഐക്ക് അഞ്ച് സീറ്റ് നല്കി ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിൽ സിപിഐക്ക് അഞ്ചു സീറ്റ് നല്കി ഡിഎംകെ. നിരവധി തവണ നടന്ന ചർച്ചകൾക്കൊടുവിലാണു തീരുമാനം.

2021ൽ സിപിഐ ആറു സീറ്റിൽ മത്സരിച്ചിരുന്നു. ഇതിൽ രണ്ടെണ്ണത്തിലാണു വിജയിച്ചത്.

കൂടുതൽ പാർട്ടികൾ സഖ്യത്തിന്‍റെ ഭാഗമായതുകൊണ്ട് സീറ്റിന്‍റെ എണ്ണം കുറയ്ക്കണമെന്ന് സിപിഐ നേതൃത്വത്തോട് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.

National

ചെന്നൈയിൽ ഡിഎംകെയെ നേരിടാനൊരുങ്ങി ടിവികെ

ചെന്നൈ: ഡിഎംകെയുടെ ശക്തിദുർഗമായ ചെന്നൈ നഗരത്തിലെ സീറ്റുകൾ പിടിച്ചെടുക്കാനൊരുങ്ങി നട‌ൻ വിജയിന്‍റെ പാർട്ടിയായ ടിവികെ. 2021ൽ ചെന്നൈ നഗരത്തിലെ 16 സീറ്റുകളും വിജയിച്ചത് ഡിഎംകെയായിരുന്നു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മണ്ഡലമായ കൊളത്തൂരും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയുടെ മണ്ഡലമായ ചെപ്പോക്ക്-തിരുവല്ലിക്കേനിയും ചെന്നൈ നഗരത്തിലാണ്. മന്ത്രിമാരായ പി.കെ. ശേഖർ ബാബു (ഹാർബർ), മാ സുബ്രഹ്മണ്യൻ (സെയ്ദാപേട്ട്) എന്നിവരും ചെന്നൈ നഗരത്തിൽനിന്നാണു വിജയിച്ചത്.

ചെന്നൈ നഗരത്തിലെ പെരന്പൂരിൽ നടൻ വിജയ് മത്സരിക്കണമെന്നാണു ടിവികെ നേതാക്കളുടെ താത്പര്യം. പാർട്ടി ജനറൽ സെക്രട്ടറിമാായ ബുസി എൻ. ആനന്ദ് ടി നഗറിലും ആധവ് അർജുന വില്ലിവാക്കത്തും മത്സരിക്കാനൊരുങ്ങുകയാണ്.

അണ്ണാ ഡിഎംകെയിൽനിന്നു ടിവികെയിലെത്തിയ ജെ.സി.ഡി. പ്രഭാകർ തൗസന്‍റ്സ് ലൈറ്റ്സിൽ മത്സരിച്ചേക്കും. തമിഴ്നാട്ടിൽ ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് ഇന്നലെയും വിജയ് ആവർത്തിച്ചു.

എൻഡിഎ സഖ്യം ഇല്ലെന്നു സ്ഥിരീകരിച്ച് വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായി സഖ്യമില്ലെന്ന് സ്ഥിരീകരിച്ച് നടനും ടിവികെ നേതാവുമായ വിജയ്. സഖ്യത്തിന് ടിവികെ തയാറാകുമെന്ന പ്രചാരണം അണികളെ ആശയക്കുഴപ്പത്തിലെത്തിക്കുന്നുണ്ടെന്നും മാമല്ലപുരത്ത് ഇഫ്താർ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

മതേതര, സാമൂഹ്യനീതി തത്വങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ടിവികെ തയാറല്ല. മാത്രമല്ല ടിവികെയുടെ നേതൃത്വത്തിലുള്ള സർക്കാർ മാത്രമാണ് ലക്ഷ്യം. ഒരു മുന്നണിയുടെയും ബി ടീമായി പ്രവർത്തിക്കാനില്ലെന്നും എൻഡിഎയെ പേരെടുത്തു പറയാതെ വിജയ് പറഞ്ഞു.

National

എൻഡിഎയിൽ സീറ്റ് വിഭജനം ഉടൻ: എടപ്പാടി പളനിസ്വാമി

ചെന്നൈ: തമിഴ്നാട് എൻഡിഎയിൽ സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കുമെന്ന് അണ്ണാ ഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമി.

നാമനിർദേശ പത്രിക സമർപ്പിക്കാൻ 15 ദിവസംകൂടി ബാക്കിയുണ്ടെന്ന് പളനിസ്വാമി ചൂണ്ടിക്കാട്ടി. അണ്ണാ ഡിഎംകെ, ബിജെപി, എഎംഎംകെ, പിഎംകെ എന്നീ പാർട്ടികൾ ഉൾപ്പെട്ടതാണ് തമിഴ്നാട് എൻഡിഎ.

ഡിഎംകെ സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയാകാറായി.

Latest News

Corehub Up